Home> India
Advertisement

ഉത്തര്‍പ്രദേശില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കള്‍ ഭക്ഷിച്ചു; രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍

മോര്‍ച്ചറിയിലെ മൃതേദഹം നായ്ക്കള്‍ കടിച്ചുവലിക്കുന്നത് കണ്ട ഒരാള്‍ ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

ഉത്തര്‍പ്രദേശില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കള്‍ ഭക്ഷിച്ചു; രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുവലിച്ചുകൊണ്ടുപോയി ഭക്ഷിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. നായ്ക്കള്‍ മൃതദേഹഭാഗങ്ങള്‍ കടിച്ചുതിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മോര്‍ച്ചറിയില്‍ ജോലിയിലുണ്ടായിരുന്ന പ്രശാന്ത്‌ ബലിയാന്‍, രവി ദീക്ഷിത് എന്നീ ഫാര്‍മസിസ്റ്റുകളെ സസ്‌പെന്‍ഡ് ചെയ്തത്.

മോര്‍ച്ചറിയിലെ മൃതേദഹം നായ്ക്കള്‍ കടിച്ചുവലിക്കുന്നത് കണ്ട ഒരാള്‍ ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. 

ഇതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് അലിഗഡ് സിറ്റി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. എല്‍ അഗര്‍വാള്‍ അറിയിച്ചു.

അതേസമയം ആരുടെ മൃതദേഹമാണ് നായ്ക്കള്‍ ഭക്ഷിച്ചതെന്ന വിവരം അറിവായിട്ടില്ല.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ സമാനമായ സംഭവം ലക്‌നോയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും സംഭവിച്ചിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരിച്ച സ്ത്രീയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നായ്ക്കള്‍ കടിച്ചുവികൃതമാക്കുകയും സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയപ്പോള്‍ മൃതദേഹത്തിന് തലയില്ലാത്ത നിലയിലുമായിരുന്നു. ഈ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു.

Read More