Home> India
Advertisement

ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത്‌ പീഡനം: ദളിത് യുവാവിനെ നഗ്നനാക്കി നടത്തിച്ച ശേഷം മര്‍ദിച്ചു കൊലപെടുത്തി

മോഷണശ്രമം നടത്തിയെന്ന പേരില്‍ വീണ്ടും ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ ദളിത് പീഡനം. ഒരു പാവപ്പെട്ട കുടുംബത്തിലെ 22 വയസു മാത്രം പ്രായമുള്ള ദളിത് യുവാവിനെ നഗ്നനാക്കി നടത്തിച്ച ശേഷം മര്‍ദിച്ചു കൊലപെടുത്തി. അടുത്തിടെ നടന്ന മോഷണത്തില്‍ ഈ യുവാവിനും പങ്കുണ്ടെന്ന സംശയത്തിലാണ് നാട്ടുക്കാര്‍ മര്‍ദിച്ചു കൊലപെടുത്തിയത്.

ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത്‌ പീഡനം: ദളിത് യുവാവിനെ നഗ്നനാക്കി നടത്തിച്ച ശേഷം മര്‍ദിച്ചു കൊലപെടുത്തി

ഉത്തര്‍പ്രദേശ്: മോഷണശ്രമം നടത്തിയെന്ന പേരില്‍ വീണ്ടും ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍  ദളിത് പീഡനം. ഒരു പാവപ്പെട്ട കുടുംബത്തിലെ 22 വയസു മാത്രം പ്രായമുള്ള ദളിത് യുവാവിനെ നഗ്നനാക്കി നടത്തിച്ച ശേഷം മര്‍ദിച്ചു കൊലപെടുത്തി. അടുത്തിടെ നടന്ന മോഷണത്തില്‍ ഈ യുവാവിനും പങ്കുണ്ടെന്ന സംശയത്തിലാണ് നാട്ടുക്കാര്‍ മര്‍ദിച്ചു കൊലപെടുത്തിയത്.

രോക്ഷകുലരായ നാട്ടുക്കാര്‍ യുവാവിനെ നഗ്നനാക്കി നഗരത്തിലൂടെ നടത്തിക്കുകയുംപിന്നീട് മരിക്കുന്നതുവരെ മര്‍ദിക്കുകയുമായിരുന്നു. യുവാവിന്‍റെ ശവം വഴിയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടത്. സംഭവത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സമാന രീതിയില്‍ ഉത്തര്‍പ്രദേശിലെ സമ്പലില്‍ ദലിത് പെണ്‍കുട്ടിക്ക് ക്ഷേത്രത്തില്‍ വെള്ളം കുടിക്കുന്നതിന് ക്ഷേത്രത്തിലെ പൂജാരി വിലക്ക് ഏര്‍പെടുത്തി. ദളിത് വര്‍ഗത്തില്‍ പെട്ടതാണെന്നും പറഞ്ഞാണ് പൂജാരി പെണ്‍ക്കുട്ടിയെ വെള്ളം കുടിക്കുന്നതില്‍ നിന്നും വിലക്കിയത്.സംഭവത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധ നിയമപ്രകാരം കേസെടുത്ത് പൂജാരിയെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം അവസാനം ഗുജറാത്തിലും സമാന രീതിയില്‍ ദളിതരെ ഗോ രക്ഷപ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവമുണ്ടായിരുന്നു. തെലങ്കാനയിൽ നടത്തിയ പ്രസംഗത്തിൽ ഗോ രക്ഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി രംഗത്തെത്തിയിരുന്നു. ആക്രമിക്കണമെന്നുണ്ടെങ്കിൽ ദലിത് സഹോദരന്മാരെ വിട്ടു തന്നെ ആക്രമിക്കാനായിരുന്നു മോദി അന്നു പറഞ്ഞത്.

Read More