ന്യൂഡല്‍ഹി: മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ നിശിതമായി വിമര്‍ശിച്ച് മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരം.
കേന്ദ്രസർക്കാറിന്റെ നോട്ട് നിരോധനം പോലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും എല്ലാം നശിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന പി.ചിദംബരം അഭിപ്രായപ്പെട്ടു. രാജ്യ സുരക്ഷ ഉൾപ്പെടെ എല്ലാം ഈ പദ്ധതി ഇല്ലാതാക്കും. ബുള്ളറ്റ് ട്രെയിൻ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ല, ഇത് സമ്പന്നർക്കും മറ്റ് ഉന്നതർക്കും വേണ്ടിയുള്ളതാണെന്നും ചിദംബരം വിമർശിച്ചു.
റെയിൽവേ പണം ചെലവഴിക്കേണ്ടത് സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുമാണ്, അതിവേഗ ട്രെയിനിനു വേണ്ടിയല്ല എന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലെ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേർ മരിക്കുകയും 30 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിൽ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പണക്കാരായ യാത്രക്കാർക്കുവേണ്ടി ദരിദ്രരായ യാത്രക്കാരെ കൊന്നൊടുക്കിയാണ് മോദി സർക്കാർ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും മുംബൈയിൽ നടന്നത് കൂട്ടക്കൊലയാണെന്നും ശിവസേന എം.പി സഞ്ജയ് റൗത്ത് വിമർശിച്ചിരുന്നു.
Bullet train will be like demonetisation. It will kill everything else including safety.
— P. Chidambaram (@PChidambaram_IN) September 30, 2017
Railways should spend on safety, better infrastructure and better facilities. Not on bullet train.
— P. Chidambaram (@PChidambaram_IN) September 30, 2017
Bullet train is not for ordinary people. It is an ego trip for the high & mighty.
— P. Chidambaram (@PChidambaram_IN) September 30, 2017