Home> India
Advertisement

Gyanvapi Case: മസ്ജിദ് കമ്മിറ്റിയുടെ ബഹിഷ്‌കരണ ഭീഷണി, ASI ശാസ്ത്രീയ സർവേ തുടരുന്നു

Gyanvapi ASI Survey: ഹിന്ദു മത ചിഹ്നങ്ങളും വസ്തുക്കളും കണ്ടെത്തിയതായി കിംവദന്തികൾ പ്രചരിപ്പിച്ചാൽ ഗ്യാന്‍വാപി സര്‍വേ ബഹിഷ്കരിക്കുമെന്ന് മുസ്ലീം വിഭാഗം ഇതിനോടകം മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ്.

Gyanvapi Case: മസ്ജിദ് കമ്മിറ്റിയുടെ ബഹിഷ്‌കരണ ഭീഷണി, ASI ശാസ്ത്രീയ സർവേ തുടരുന്നു

Gyanvapi ASI Survey: അലഹബാദ്  ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള മുസ്ലിം പക്ഷ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടത്തുന്ന  ശാസ്ത്രീയ സര്‍വേ തുടരുകയാണ്. 

Also Read: Gyanvapi ASI Survey: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി, മുസ്ലിം പക്ഷ ഹര്‍ജി തള്ളി 
 
ഗ്യാന്‍വാപി പള്ളി സമുച്ചയം ക്ഷേത്രത്തിന് മുകളിലാണോ നിർമ്മിച്ചതെന്ന് കണ്ടെത്തുക എന്നറിയാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) നാലാം ദിവസമായ തിങ്കളാഴ്ചയും അതിന്‍റെ ശാസ്ത്രീയ സർവേ തുടരും. 17-ആം നൂറ്റാണ്ടിലെ മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രത്തിന്‍റെ മുമ്പുണ്ടായിരുന്ന  ഘടന തകര്‍ത്ത് നിർമ്മിച്ചതാണോ എന്ന് നിർണ്ണയിക്കാനാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ  55 അംഗ സംഘം  ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്‍റെ ശാസ്ത്രീയ സർവേ നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണിവരെയാണ് സര്‍വേ നടപടികള്‍ നടക്കുന്നത്.  

Also Read:  Car Blast: വീട്ടിലേക്ക് കയറ്റുന്നതിനിടെ കാറിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

അതേസമയം, ഹിന്ദു മത ചിഹ്നങ്ങളും വസ്തുക്കളും കണ്ടെത്തിയതായി കിംവദന്തികൾ പ്രചരിപ്പിച്ചാൽ സര്‍വേ ബഹിഷ്കരിക്കുമെന്ന് മുസ്ലീം വിഭാഗം ഇതിനോടകം മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ്. കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന സര്‍വേ ആയതിനാല്‍ സർവേയിൽ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന ആരും അഭിപ്രായം പറയില്ലെന്ന് ഹിന്ദു പക്ഷ അഭിഭാഷകന്‍  വിഷ്ണു ശങ്കർ ജെയിൻ പിന്നീട് പറഞ്ഞു. 

ASI നടത്തുന്ന സര്‍വേയില്‍ സമുച്ചയത്തിന് യാതൊരു തരത്തിലുള്ള കേടുപാടുകള്‍ വരുന്ന തരത്തിലുള്ള  പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് കോടതി എഎസ്‌ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ASI നടത്തുന്ന ശാസ്ത്രീയ സർവേയ്ക്കിടെ ഖനനം നടത്തുകയോ കെട്ടിടം നശിപ്പിക്കുകയോ ചെയ്യില്ലെന്ന് എഎസ്ഐയ്ക്കും ഉത്തർപ്രദേശ് സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചിരുന്നു. 

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി  മസ്ജിദിലെ ശാസ്ത്രീയ സർവേ പൂർത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് വാരണാസി കോടതി നാലാഴ്ച അധിക സമയം അനുവദിച്ചു. സർവേ പൂർത്തിയാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 4 വരെയാണ്.   വെള്ളിയാഴ്ച ആഗസ്റ്റ്‌ 4 ന് രാവിലെ 7 മണി മുതലാണ്‌ സംഘം സര്‍വേ ആരംഭിച്ചത്.  

ഗ്യാന്‍വാപി മസ്ജിദ് സംബന്ധിക്കുന്ന നിരവധി വാദങ്ങളാണ് നിലനില്‍ക്കുന്നത്. 1585-ൽ തോഡർമൽ രാജാവിന്‍റെ ഉത്തരവനുസരിച്ച് ഈ സ്ഥലത്ത് പണികഴിപ്പിച്ച ക്ഷേത്രം 1669-ൽ തകർത്തുവെന്നാണ് ഹിന്ദു പക്ഷം അവകാശപ്പെടുന്നത്.

2022 മെയ് മാസത്തിൽ കോടതി നിർദ്ദേശിച്ച സർവേയ്ക്കിടെ പള്ളിയിലെ വുദുൽ കുളത്തിൽ കണ്ടെത്തിയ വസ്തു ഹിന്ദു പക്ഷം "ശിവലിംഗം" എന്ന് അവകാശപ്പെടുമ്പോള്‍ ജലധാരയുടെ ഭാഗമാണ് എന്നായിരുന്നു മുസ്ലീം പക്ഷം വാദിച്ചത്.  ഈ ഭാഗത്തിന്‍റെ കാർബൺ ഡേറ്റിംഗ് മുന്‍പേ തന്നെ കോടതി സ്റ്റേ ചെയ്തിരുന്നു. 

പുരാണങ്ങളിൽ കാശി വിശ്വനാഥ്‌ ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന മഹത്തായ 'ജ്യോതിർലിംഗ'ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് എന്നും മത ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി  മസ്ജിദ് എന്നാണ്  ഹിന്ദു പക്ഷത്തിന്‍റെ വാദം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More