ജോധ്പുർ: 16 കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി. ആസാറാമുള്പ്പെടെ ഈ കേസില്‍ പങ്കാളികളായ 5 പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ച്. ശിക്ഷ വിധി അല്പസമയത്തിനകം ഉണ്ടാവാനാണ് സാധ്യത.
എസ് സി/എസ് ടി പ്രത്യേക കോടതിയാണ് വിധി പറയുക. രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജോധ്പുർ സെൻട്രൽ ജയിൽ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചിട്ടുണ്ട്.
രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആസാറാം ബാപ്പുവിന്‍റെ പേരിലുണ്ടായിരുന്നത്. ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പതിനാറുകാരി തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് 2013 ആഗസ്റ്റ് 20ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് നടക്കുമ്പോഴാണ് അഹമ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആസാറാം ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച് സൂറത്ത് നിവാസികളായ രണ്ട് സഹോദരികള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്ന് നാരായണ്‍ സായിയും പൊലീസ് പിടിയിലാവുകയായിരുന്നു.
ദേര സച്ച സംഭവം മുന്നില്‍ കണ്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ സംബന്ധിച്ച് പ്രത്യേക നിർദേശം നൽകിയിരുന്നു. ആസാറാമിന് വന്‍ വൻ അനുയായികളുള്ള സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളില്‍ സുരക്ഷ കർശനമാക്കി.
Asaram and all other accused have been convicted by Jodhpur Scheduled Caste and Scheduled Tribe Court in a rape case pic.twitter.com/6eoSyIymiL
— ANI (@ANI) April 25, 2018