ന്യൂഡല്‍ഹി: 66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ആയുഷ്മാൻ ഖുറാനയും (അന്ധാദുൻ), വിക്കി കൗശലു൦ (ഉറി) മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. കീര്‍ത്തി സുരേഷാണ് മികച്ച നടി. തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനമാണ് കീര്‍ത്തിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്‍റെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ. അന്തരിച്ച എം. ജെ. രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള അവാർഡ്. ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹനാക്കിയത്.
ജോസഫിലെ അഭിനയത്തിന് ജോജുവിനും, സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു.
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി പ്രഫം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച ഹിന്ദി ചിത്രമായി അന്ധാദുൻ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച കോറിയോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് 'പത്മാവത്' ചിത്രത്തിലെ "ഘൂമര്‍" ഗാനം ഒരുക്കിയ കൃതി മഹേഷും ജ്യോതി തൊമ്മറും സ്വന്തമാക്കി.
മികച്ച ഗായികയായി ബിന്ദുമാലിനിയും മികച്ച ഗായകനായി അരിജിത് സിംഗും തിരഞ്ഞെടുക്കപ്പെട്ടു. അരിജിത് സിംഗിന് പ്രശക്തമായ "ബിന്‍ തെ ദില്‍" എന്ന 'പത്മാവത്' സിനിമയിലെ ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
അതേസമയം, വളരെ ജനപ്രീതി നേടിയ ഹിന്ദി ചിത്രമായ "ബാധായി ഹോ" എന്ന ചിത്രത്തിലെ അഭിനയത്തിന് സുരേഖ സിക്രിയ്ക്ക് മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡും ലഭിച്ചു.