Home> Crime
Advertisement

Crime News: പൈനാവ് ആക്രമണത്തിന് പിന്നിൽ വിവാഹ മോചനം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യം; സന്തോഷ്‌ ലക്ഷമിട്ടത് ഭാര്യ വീട്ടുകാരെ വകവരുത്താൻ

Idukki Crime News: കഴിഞ്ഞ ദിവസം ഭാര്യാ മാതാവിനെയും ചെറുമകളെയും തീ വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി വീണ്ടും പൈനാവിൽ എത്തി. ഇതിന് ശേഷം, വീടുകൾക് നേരെ ആക്രമണം നടത്തുകയായിരുന്നു.

Crime News: പൈനാവ് ആക്രമണത്തിന് പിന്നിൽ വിവാഹ മോചനം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യം; സന്തോഷ്‌ ലക്ഷമിട്ടത് ഭാര്യ വീട്ടുകാരെ വകവരുത്താൻ

ഇടുക്കി: പൈനാവ് ആക്രമണത്തിന് പിന്നിൽ വിവാഹ മോചനം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമെന്ന് പോലീസ് സൂപ്രണ്ട് വിഷ്ണു പ്രദീപ് പറഞ്ഞു. പ്രതി സന്തോഷ്‌ ഭാര്യ വീട്ടുകാരെ വകവരുത്താനാണ് ലക്ഷമിട്ടത്. ആശുപത്രിയിൽ നിന്ന് ഭാര്യാ മാതാവും  കുടുംബവും തിരികെയെത്തി എന്ന ധാരണയിലാണ് വീടുകൾക് തീവച്ചത്.

ഭാര്യ വീട്ടുകാരെ വകവരുത്തുക എന്ന ലക്ഷ്യം ഇയാൾക്ക് ഉണ്ടായിരുന്നതായും നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യാ മാതാവും ഭാര്യയുടെ സഹോദരനും വീട്ടിലെത്തിയിട്ടുണ്ടെന്നുള്ള നിഗമനത്തിലാണ് പുലർച്ചെ ഇയാൾ വീടുകൾക്ക് തീവച്ചതെന്ന് ചോദ്യം ചെയ്യലിൽ നിന്ന്  മനസ്സിലാക്കുന്നതായും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

ALSO READ: കണ്ണൂരിൽ വീടിനുള്ളിൽ കയറി കവർച്ചാസംഘത്തിൻ്റെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

കഴിഞ്ഞ ദിവസം ഭാര്യാ മാതാവിനെയും ചെറുമകളെയും തീ വച്ച്  കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി വീണ്ടും പൈനാവിൽ എത്തി. ഇതിന് ശേഷം, വീടുകൾക് നേരെ ആക്രമണം നടത്തുകയായിരുന്നു. വീണ്ടും തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബോഡിമെട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More