Home> Crime
Advertisement

Crime: തൃശൂരിൽ വൻ ലഹരിവേട്ട; 800 ​ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

തമിഴ്നാട് സ്വദേശികളാണ് 800 ഗ്രാം ഹാഷിഷ് ഓയിലുമായി കുന്നംകുളം എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.

Crime: തൃശൂരിൽ വൻ ലഹരിവേട്ട; 800 ​ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

തൃശൂർ: കുന്നംകുളത്ത് വൻ ലഹരി മരുന്ന് വേട്ട. 800 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിലായി. തമിഴ്നാട് സ്വദേശികളാണ് കുന്നംകുളം എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. ജോൺ ഡേവിഡ്, വിഗ്നേഷ്, വിജയ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. കുന്നംകുളം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി എ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

രാവിലെ 11 മണിയോടെ പെരുമ്പിലാവ് അൻസാർ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ നിന്നാണ് മൂവരെയും എക്സൈസ് സംഘം പിടികൂടിയത്.  വിപണിയിൽ 16 ലക്ഷത്തോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു. തമിഴ്നാട്ടിൽ നിന്നും ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

Crime: ഓട്ടിസം ബാധിതനായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും

തിരുവനന്തപുരം: ഓട്ടിസം രോഗബാധിതനായ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ വെള്ളനാട് പുനലാൽ വിമൽ നിവാസിൽ വിമൽ കുമാർ (41) നെ ഏഴ് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി സുദർശൻ വിധി ന്യായത്തിൽ പറയുന്നു. പിഴ അടച്ചാൽ അത് കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്. 

2013 സെപ്തംബർ 20 രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ചവറ് കളയുന്നതിന് വീട്ടിൽ നിന്ന് റോഡിൽ വന്നതായിരുന്നു. ബസ് ഡ്രൈവറായ പ്രതി ഓട്ടം കഴിഞ്ഞ് വള്ളക്കടവ് കാരാളി ഭാഗത്ത് ബസ്സിൽ ഇരിക്കുകയായിരുന്നു. ഈ സമയം ചവറ് കളയാൻ എത്തിയ കുട്ടിയെ ബലം പ്രയോഗിച്ച് ബസ്സിനുള്ളിൽ വലിച്ച് കയറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തുകയും കവിളിൽ കടിക്കുകയും ചെയ്തു. കുട്ടി ഭയന്ന് വീട്ടിലെത്തിയെങ്കിലും ആരോടും വിവരം പറഞ്ഞില്ല. കുട്ടി ഭയന്ന് നടക്കുന്നത് ശ്രദ്ധിച്ച വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. തൊട്ടടുത്ത ദിവസം പ്രതിയെ കുട്ടി തന്നെ ബന്ധുക്കൾക്ക് കാണിച്ച് കൊടുത്തു. തുടർന്നാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനേഴ് രേഖകൾ, മൂന്ന് തൊണ്ടി മുതലുകൾ ഹാജരാക്കി. കേസിൻ്റെ വിസ്താര സമയത്ത് ഒളിവിൽ പോയ പ്രതിയെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിൽ കഴിയവെയാണ് കേസിൽ ശിക്ഷിക്കുന്നത്. വഞ്ചിയൂർ എസ് ഐയായിരുന്ന ബി.മധുസൂധനൻ നായരാണ് കേസ് അന്വേഷിച്ചത്.

 

Read More