Home> Crime
Advertisement

Anachal Murder| എല്ലാവരെയും ഒരുമിച്ച് കൊല്ലുക ലക്ഷ്യം,ആനച്ചാലിലെ കുട്ടിയുടെ കൊലയ്ക്ക് പിന്നിൽ പ്രതിയുടെ പാളിപ്പോയ ലക്ഷ്യം

ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസിൻറെ കുട്ടികളെയും ഭാര്യ സഫിയയെയും ഷാജഹാൻ ആക്രമിക്കുകയായിരുന്നു.

Anachal Murder| എല്ലാവരെയും ഒരുമിച്ച് കൊല്ലുക ലക്ഷ്യം,ആനച്ചാലിലെ കുട്ടിയുടെ കൊലയ്ക്ക് പിന്നിൽ പ്രതിയുടെ പാളിപ്പോയ ലക്ഷ്യം

ഇടുക്കി: എല്ലാവരെയും ഒരുമിച്ച് കൊല്ലുക. അതും ക്രൂരമായി. ഇടുക്കി ആനച്ചാലിൽ ആറ് വയസ്സുകാരനെ ബന്ധു ചുറ്റികക്ക് അടിച്ച് കൊന്ന സംഭവത്തിൽ പുറത്ത് വരുന്നത്. ഞെട്ടിപ്പിക്കുന്ന പദ്ധതികൾ. പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രതി ഷാജഹാൻ ആമക്കുളത്തെ റിയാസിൻറെ വീട്ടിലേക്ക് എത്തുന്നത്. 

ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസിൻറെ കുട്ടികളെയും ഭാര്യ സഫിയയെയും ഷാജഹാൻ ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് അടിയേറ്റ് സഫിയയുടെ മകനായ ഫത്താഹ് മരിച്ചത്.സഫിയയുടെ സഹോദരി ഭർത്താവാണ് പ്രതി.

Also Read: Anachal Althaf Death| ഇടുക്കി ആനച്ചാലിൽ ആറ് വയസ്സുകാരനെ ബന്ധു ചുറ്റികക്ക് അടിച്ചു കൊന്നു

പ്രദേശിക തലത്തിൽ ലഭിക്കുന്ന സൂചനകളിൽ കുറച്ചു നാളുകളായി ഭാര്യയുമായി അകന്ന് കഴിയുകയാണ് ഷാജഹാൻ. തന്നെയും ഭാര്യയെയും തമ്മിൽ അകറ്റിയത് ഭാര്യാമാതാവും,സഹോദരി സഫിയയും ആണെന്നാണ് ആരോപിക്കുന്നത്. ഇതിലുള്ള പകയാണ് എല്ലാവരെയും വക വരുത്തുന്നതിലേക്ക് എത്തിയതെന്ന് പോലീസ് കരുതുന്നു.

അക്രമണത്തിനിടയിൽ സഫിയുടെ മൂത്ത കുട്ടി പുറത്തേക്ക് ഒാടിയതും നാട്ടുകാരെ വിളിച്ചു കൂട്ടിയതുമാണ് ഷാജഹാന് പദ്ധതി പാളാൻ കാരണമായത്. തുടർന്ന് ഷാജഹാൻ വീട്ടിൽ നിന്നും കടന്നു കളഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ സഫിയയെും മാതാവിനെയും നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

ALSO READ: Nithina Murder Case: നിതിനയുടെ കൊലപാതകത്തില്‍ പ്രതി അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്നുള്ളതിൽ ഇനിയും വ്യക്തത വരാനുണ്ട്. ഇത് കുടുംബ വഴക്കിൻറെ ഭാഗം മാത്രമാണോ അല്ലെങ്കിൽ മറ്റ് ഉദ്ദേശങ്ങൾ ഉണ്ടായിരുന്നോ എന്നും സംശയം ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More