Home> Crime
Advertisement

നടൻ കൃഷ്ണകുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശി പിടിയിൽ

നടി അഹാനയെ കണാനാണ് എത്തിയതെന്ന് പിടിയിലായ ഫസിൽ ഉൾ അക്ബർ. വീടിൻ്റെ ​ഗേറ്റ് ചാടിയാണ് പ്രതി ഉള്ളിൽ കയറിയത്

നടൻ കൃഷ്ണകുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശി പിടിയിൽ

തിരുവനന്തപരം: നടനും ബിജെപി സഹയാത്രികനുമായ കൃഷ്ണകുമാറിൻ്റെ വീട്ടിലേക്ക് ഒരാൾ അതിക്രമിച്ച കയറി. അതിക്രമിച്ച് കയറിയ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസിൽ ഉൾ അക്ബറിനെ പൊലീസ് പിടികൂടി. കൃഷ്ണകുമാറിൻ്റെ മകളും നടിയുമായ അഹാന കൃഷ്ണയെ കാണാനാണ് താന്നെത്തിയതെന്ന് പിടിയിലായ ഫസിൽ പൊലീസിനോട് പറഞ്ഞു.

ALSO READ: നടി അഹാനയ്ക്ക് കോവിഡ്

ഗേറ്റ് ചാടുന്ന ദൃശ്യം ഫേസ്ബുക്കിൽ ബിജെപി വക്താവ് സന്ദീപ് വാര്യർ (Sandeep Varier) പങ്കുവെച്ചതിനെ തുടർന്നാണ് ഈ വിവരം പുറംലോകം അറിയുന്നത്. അദ്യം തൻ്റെ പേര് ശ്രീജിത്ത് എന്നാണ് പ്രതി പറഞ്ഞതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീടിൻ്റെ മുമ്പിൽ അൽപം സമയം വന്ന നിന്ന യുവാവ് ​ഗേറ്റ് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൃഷ്ണകുമാർ ആവശ്യം നിഷേധിച്ചപ്പോൾ പ്രതി ​ഗേറ്റിൽ ഇടിച്ചതിന് ശേഷം ചാടി വീടിൻ്റെ ഉള്ളിലേക്ക് പ്രവേശിച്ചു. പ്രതിയുടെ നീക്കത്തെ കൃഷ്ണകുമാറും പെൺമക്കളും അടുങ്ങുന്ന കുടുംബവും പ്രതിരോധിച്ചു. തുടർന്ന് പത്ത് മിനിറ്റിന് ശേഷം പൊലീസെത്തി ഫസിലിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.

പൊലീസ് (Kerala Police) ചോദ്യം ചെയ്തപ്പോൾ ഫസിൽ നടി അഹാനയെ കാണനെത്തിയതാണെന്ന് പറഞ്ഞു. എന്നാൽ അതിക്രമത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതിയുടെ ബന്ധുക്കളുമയി പൊലീസ് സംസാരിച്ചപ്പോൾ ഫസിലിനെ ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചു. പ്രതിക്ക് മാനസികമായ പ്രശ്നങ്ങളോ, ലഹരിക്കടിമയാണോ എന്ന് പരിശോധിച്ച് വരുകയാണ് പൊലീസ്.

ALSO READ: സുരേഷ് ​ഗോപിയുടെ കാവലിന് 7 കോടി വാ​ഗ്ദാനം ചെയ്ത് OTT; വിട്ടുകൊടുത്തില്ലെന്ന് നി‍ർമാതാവ്

അതെസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി (BJP) തിരുവനന്തപുരത്ത് കൃഷ്ണകുമാർ പ്രവർത്തിച്ചിരുന്നു. തൻ്റെ ബിജെപി അനുഭാവത്തെ സമൂഹമാധ്യമങ്ങളിൽ നിരവധിപേർ വിമർശനം ഉയർത്തിയിരുന്നു. എന്നാൽ നേരിട്ടുള്ള ആക്രമണം ഇത് ആദ്യമായിട്ടാണ്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Read More