Home> Crime
Advertisement

തൃശൂരിൽ റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം; നട്ടെല്ലിന് പരിക്കേറ്റ വിദ്യാർത്ഥി കിടപ്പിലായി

തൃശൂർ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളജ് ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി സഹൽ അസിനെയാണ് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ച് കിടപ്പിലാക്കിയത്. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് മർദ്ദിച്ചതെന്ന് സഹൽ പറയുന്നു.

തൃശൂരിൽ റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം; നട്ടെല്ലിന് പരിക്കേറ്റ വിദ്യാർത്ഥി കിടപ്പിലായി

തൃശൂർ: തൃശൂരിൽ റാഗിങ്ങിനിടെ ക്രൂര മർദ്ദനമേറ്റ വിദ്യാർത്ഥി നട്ടെല്ലിന് പരിക്കേറ്റ്  കിടപ്പിലായി. ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളേജിലെ സഹൽ അസിനാണ് പരസഹായത്തോടെ ജീവിതം തള്ളി നീക്കേണ്ട അവസ്ഥയിലായത്. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളജ് ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി സഹൽ അസിനെയാണ് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ച് കിടപ്പിലാക്കിയത്. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ്  മർദ്ദിച്ചതെന്ന് സഹൽ പറയുന്നു.

Read Also:ഇലന്തൂർ നരബലി; നാല് അടിയോളം കുഴിയിൽ ഉപ്പ് വിതറി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ച് മൂടി, മുകളിൽ മഞ്ഞൾ നട്ടു

കഴിഞ്ഞ 29 ന് കോളജ് കാമ്പസിൽ വെച്ചായിരുന്നു സംഭവം. സഹലിന്‍റെ സഹപാഠിയോട് ഷർട്ടിന്‍റെ ബട്ടൻസ് ഇടാൻ അവശ്യപ്പെട്ടായിരുന്നു ആദ്യം മർദ്ദനം തുടങ്ങിയത്. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘം സഹലിന് നേരേ തിരിഞ്ഞു. ഇടിയും ചവിട്ടുമേറ്റ് നിലത്ത് വീണ തന്നെ വീണ്ടും വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു. 

കടുത്ത ശരീര വേദനയുമായി ഹോസ്റ്റലിൽ കഴിയുന്നതിനിടെ അധ്യാപകർ വന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ചികിത്സക്ക് വീട്ടിൽ എത്തിയെങ്കിലും കിടപ്പിൽ തന്നെയാണ്. സംഭവത്തിൽ 10 പേരെ കോളേജ് സസ്‌പെൻഡ് ചെയ്തു. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത്‌രാജ് എന്നിവരെയാണ് പേരാമംഗലം പോലീസ് അറസ്റ്റ്  ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More