Home> Thiruvananthapuram
Advertisement

Kerala News: തിരുവനന്തപുരത്ത് നാല് വയസുകാരിയെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്.

Kerala News: തിരുവനന്തപുരത്ത് നാല് വയസുകാരിയെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. റീജിൻ-സരിത ദമ്പതികളുടെ മകൾ റോസ്ലിക്കാണ് കടിയേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിൽ കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. റോസ്ലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ആഴ്ച പത്തനംതിട്ടയിലെ ഇലന്തൂരിൽ രണ്ടുപേരെ തെരുവുനായ ആക്രമിച്ചു. വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ആണ് പട്ടി കടിച്ച് പരിക്കേൽപ്പിച്ചത്. പേപ്പട്ടിയുടെ കടിയേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Also Read: Stray Dog Issue: ഇനി വെറും 6000 എണ്ണം മാത്രം; കേരളത്തിൽ നായകൾക്കെതിരായ അക്രമം തടയാൻ സുപ്രീം കോടതിയിൽ ഹർജി

അതിനിടെ കേരളത്തിൽ ക്രൂരമായി തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നായകളെ സംരക്ഷിക്കുന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൾ ക്രീചെർസ് ആൻഡ് സ്മോൾ എന്ന സംഘടനയാണ് നായകളെ നീചമായ രീതിയിൽ ഉപദ്രവിക്കുന്നതിനെതിരരെ സുപ്രീം കോടതിയെ സമീപിച്ചത്. ഇനി കേരളത്തിൽ ബാക്കി ഉള്ളത് 6000 നായകൾ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സംഘടന വ്യക്തമാക്കുന്നു.

കേരളത്തിൽ നായകളെ കൊല്ലുന്നത് കലാപ സമാനമായ സ്ഥിതിയിലൂടെയാണ് എന്നാണ് സംഘടന ആരോപിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ എ ബി സി ചട്ടങ്ങൾ നടപ്പാക്കാൻ തയ്യാറാകാത്ത ഭരണകൂടം തെരുവ് നായകളെ പ്രാകൃതമായ രീതിയിൽ കൊല്ലുന്നത് കണ്ടിട്ടു മൗനം പാലിക്കുകയാണ്.

തെരുവ് നായകളെ കൊല്ലുന്നവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തിൽ നായകളുടെ സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് കർശന നിർദേശം നൽകണമെന്നാണ് സംഘടന സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി അടിയന്തിരമായി വാദം കേൾക്കണമെന്ന് അഭിഭാഷകർ സുപ്രീം കോടതിയിൽ ജൂൺ 21ന് ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More